2009, ജൂൺ 7, ഞായറാഴ്‌ച

ദാഹം

ഉച്ചയുറക്കത്തില്‍നിന്ന് വിളിച്ച്ഉണര്‍ത്തിയതിനു ക്ഷമ ചോദിച്ച് വാതില്‍ക്കല്‍ നിന്ന കാഷായ വസ്ത്രധാരി മൃദുവായി മൊഴിഞ്ഞു ." ദാഹിക്കുന്നു, ഭഗിനി."
അവള്‍ ചുക്ക് വെള്ളവുമായി ഉമ്മറത്ത്‌ തിരിച്ചെത്തി. പാത്രത്തില്‍ നീട്ടിയ വെള്ളം വാങ്ങാതെ പൊടുന്നനെ അവളുടെ താലിമാല വലിച്ചുപൊട്ടിച്ച് മീനത്തിലെ ഉച്ചചൂടിലേക്ക് അയാള്‍ ബൈക്ക് പറത്തുന്നത് അമ്പരപ്പോടെ നോക്കിനിന്ന അവള്‍ ഉറക്കെ കരയാന്‍ ഒരു നിമിഷം മറന്നു.

1 അഭിപ്രായം: