2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

ഹാപ്പി ബര്ത്ഡേ

ഹാപ്പി  ബര്ത്ഡേ

കഴിഞ്ഞ കൊല്ലം വരെ അവളുടെ പിറന്നാൾ  ആഘോഷം  നഗരത്തിലെ ഫ്ലാറ്റിലായിരുന്നു. കൂട്ടുകാരെയും അച്ഛനമ്മമാരുടെ  സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി  ഞായറാഴ്ച രാത്രിയിലായിരുന്നു ആഘോഷം. അവളുടെ പേരെഴുതിയ വലിയകേയ്ക്ക് . അതിൽ കുത്തി നിറുത്തി കത്തിച്ചുവെച്ച  കുഞ്ഞു മെഴുകുതിരികൾ . അവയെല്ലാം അവൾ ഊതിക്കെടുത്തുമ്പോൾ  എല്ലാവരും ചേർന്ന്  കൈകൊട്ടി ഉറക്കെ പാടുന്ന : ഹാപ്പി  ബര്ത്ഡേ ......"പിന്നെ ബുഫെ  ഭക്ഷണം . രവ്വേറെ  നീണ്ട  ആഘോഷം.

ഇത്തവണ  നാട്ടിൽ  തറവാട്ടിലെ വീട്ടിൽ  വെച്ചായി  പിറന്നാളാഘോഷം . കത്തിച്ചുവെച്ച  നിലവിളക്കിന്  മുന്നിൽ  നാക്കില വെച്ച് അമ്മമ്മ ചോറും  കറികളും  വിളമ്പി . പിന്നെ അവളുടെ മുന്നിലെ നാക്കിലയിൽ . അപ്പുറവും ഇപ്പുറവും ചെറിയമ്മയുടെ കുട്ടികൾ ഇരുന്നു. വിളക്കിന്   ചുറ്റും  വെള്ളം  തളിച്ച്  അമ്മ  പറഞ്ഞു : "കഴിച്ചോളൂ ." അവൾ പിന്നെയും കഴിക്കാതിരിക്കുന്നത്  കണ്ട്  അമ്മമ്മ  ചോദിച്ചു : " എന്താ മോളെ  കഴിക്കാത്തത് ?"

അവൾ  കാത്തിരിക്കുകയായിരുന്നു. വിളക്കൂതി കെടുത്തുന്നതും , ഹാപ്പി ബര്ത്ഡേ  പാടുന്നതും, സമ്മാനപ്പൊതികളുമായി  അതിഥികൾ  എത്തുന്നതുമൊക്കെ .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ