ഹാപ്പി ബര്ത്ഡേ
കഴിഞ്ഞ കൊല്ലം വരെ അവളുടെ പിറന്നാൾ ആഘോഷം നഗരത്തിലെ ഫ്ലാറ്റിലായിരുന്നു. കൂട്ടുകാരെയും അച്ഛനമ്മമാരുടെ സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി ഞായറാഴ്ച രാത്രിയിലായിരുന്നു ആഘോഷം. അവളുടെ പേരെഴുതിയ വലിയകേയ്ക്ക് . അതിൽ കുത്തി നിറുത്തി കത്തിച്ചുവെച്ച കുഞ്ഞു മെഴുകുതിരികൾ . അവയെല്ലാം അവൾ ഊതിക്കെടുത്തുമ്പോൾ എല്ലാവരും ചേർന്ന് കൈകൊട്ടി ഉറക്കെ പാടുന്ന : ഹാപ്പി ബര്ത്ഡേ ......"പിന്നെ ബുഫെ ഭക്ഷണം . രവ്വേറെ നീണ്ട ആഘോഷം.
ഇത്തവണ നാട്ടിൽ തറവാട്ടിലെ വീട്ടിൽ വെച്ചായി പിറന്നാളാഘോഷം . കത്തിച്ചുവെച്ച നിലവിളക്കിന് മുന്നിൽ നാക്കില വെച്ച് അമ്മമ്മ ചോറും കറികളും വിളമ്പി . പിന്നെ അവളുടെ മുന്നിലെ നാക്കിലയിൽ . അപ്പുറവും ഇപ്പുറവും ചെറിയമ്മയുടെ കുട്ടികൾ ഇരുന്നു. വിളക്കിന് ചുറ്റും വെള്ളം തളിച്ച് അമ്മ പറഞ്ഞു : "കഴിച്ചോളൂ ." അവൾ പിന്നെയും കഴിക്കാതിരിക്കുന്നത് കണ്ട് അമ്മമ്മ ചോദിച്ചു : " എന്താ മോളെ കഴിക്കാത്തത് ?"
അവൾ കാത്തിരിക്കുകയായിരുന്നു. വിളക്കൂതി കെടുത്തുന്നതും , ഹാപ്പി ബര്ത്ഡേ പാടുന്നതും, സമ്മാനപ്പൊതികളുമായി അതിഥികൾ എത്തുന്നതുമൊക്കെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ